പറൈ ചെണ്ട മുഴങ്ങുന്നതോടെ റാലി ആരംഭിക്കുകയായി.

അറുപതോളം ആളുകളുടെ ഒരു കൂട്ടം "ജയ് ജയ് ജയ് ജയ് ഭീം, ജയ് അംബേദ്‌കർ ജയ് ഭീം" എന്ന മുദ്രാവാക്യം മുഴക്കുന്നു. എല്ലാ വർഷവും ഡിസംബർ 6-ന് ഡോ. ബി.ആർ. അംബേദ്ക്കറിന്റെ ചരമവാർഷികത്തിന് മുംബൈയിലെ ധാരാവിയിൽ നടക്കുന്ന മഹാപരിനിർവാൺ റാലിയാണ് ഇത്.

ആളുകൾ ഓരോരുത്തരായി തങ്ങളുടെ കൈയിലുള്ള മെഴുകുതിരി തെളിയിച്ച് ധാരാവിയിലെ പെരിയാർ ചൗക്കിൽ സമ്മേളിക്കുന്നതോടെ, മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ ഈ പ്രദേശം പൊടുന്നനെ സജീവമാകുന്നു. മഹാപരിനിർവാൺ ദിവസുമായി (ഡോക്ടർ ബി.ആർ അംബേദ്കറുടെ ചരമവാർഷികം) ബന്ധപ്പെട്ട ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ജയ് ഭീം ഫൗണ്ടേഷനാണ്. രണ്ടുമണിക്കൂറോളം നീണ്ടുനിൽക്കുന്ന റാലി ഇ.വി രാമസ്വാമി (പെരിയാർ)ചൗക്കിൽനിന്ന് ആരംഭിച്ച് 1.5 കിലോമീറ്റർ അകലെയുള്ള, ഗണേശൻ കോവിലിലെ അംബേദ്‌കർ പ്രതിമയുടെ സമീപത്താണ് സമാപിക്കുക.

"ഇന്നത്തെ ദിവസം ഒരു ഉത്സവംപോലെയാണ് ഞങ്ങൾ കൊണ്ടാടുന്നത്. മുംബൈ നഗരമൊന്നാകെ ആഘോഷിക്കുന്ന ദിവസങ്ങളാണ് ഏപ്രിൽ 14-ഉം (അംബേദ്കറുടെ ജന്മദിനം) ഡിസംബർ 6-ഉം. മഹാനായ ആ നേതാവിനേയും ജാതിയുടെ പേരിൽ വിവേചനം നേരിടുന്നവർക്കുവേണ്ടി അദ്ദേഹം നടത്തിയ സംഭാവനകളേയും ഓർമ്മിക്കാനുള്ള അവസരണമാണത്," വെണ്ണില പറയുന്നു. ഭർത്താവ് സുരേഷ് കുമാർ രാജുവിന്റെ കൂടെ ഫൌണ്ടേഷന്റെ പ്രധാന അംഗമാണ് അവർ. "റാലി നടക്കുന്ന പാത മുഴുവൻ ഞങ്ങൾ നീലക്കൊടികൾകൊണ്ട് അലങ്കരിക്കുകയും ഓരോ വീട്ടിലും കയറി ആളുകളെ ഞങ്ങൾക്കൊപ്പം ചേരാൻ ക്ഷണിക്കുകയും ചെയ്തു."

അതിനുശേഷം അവർ പോയി അംബേക്കറിന്റെ പ്രതിമയിൽ - ധാരാവിലെ ഒരേയൊരു പ്രതിമയിൽ - മാല ചാർത്തി, പിന്നീട്, നേതാവിന്റെ സംഭാവനകൾ അനുസ്മരിച്ച് തമിഴ് ഗാനങ്ങൾ പാടുന്ന ഒരു സംഘത്തോടൊപ്പം ചേരുന്നു.

Left: Candles are lit before the beginning of the rally and people gather and talk about the contributions of Ambedkar.
PHOTO • Ablaz Mohammed Schemnad
Right: Vennila (white kurta) plays a lead role in gathering women for the rally
PHOTO • Ablaz Mohammed Schemnad

ഇടത്: റാലി തുടങ്ങുന്നതിന് മുൻപ്, ജനങ്ങൾ മെഴുകുതിരികൾ തെളിയിക്കുകയും അംബേദ്‌കർ സമൂഹത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. വലത്: റാലിയിൽ സ്ത്രീകളെ കൊണ്ടുവരുന്നതിൽ വെണ്ണില (വെള്ള കുർത്ത ധരിച്ചിരിക്കുന്നു) സുപ്രധാന പങ്ക് വഹിക്കുന്നു

Tamil slogans are shouted during the rally as most participants are from Tamil-speaking homes. Aran (boy on the left) plays the parai instrument in the rally
PHOTO • Ablaz Mohammed Schemnad

റാലിയിൽ പങ്കെടുക്കുന്ന മിക്കവരും തമിഴ് സംസാരിക്കുന്ന വീടുകളിൽനിന്നുള്ളവരായതിനാൽ റാലിയിൽ മുഴങ്ങുന്നത് തമിഴ് മുദ്രാവാക്യങ്ങളാണ്. അരൻ (ഇടതുവശത്തുള്ള ആൺകുട്ടി) റാലിയിൽ പറൈ ചെണ്ട കൊട്ടുന്നു

വടക്കൻ മുംബൈയിലെ ഒരു സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് സുരേഷ്. 14 മണിക്കൂർ നീളുന്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഈ 45-കാരന് മാസം 25,000 രൂപയാണ് ശമ്പളം. 41 വയസ്സുകാരിയായ വെണ്ണിലാ വീട്ടുജോലിക്കാരിയാണ്. ധാരവിയ്ക്ക് സമീപത്തുതന്നെയുള്ള ഒരു അപ്പാർട്മെന്റിൽ ദിവസേന ആറുമണിക്കൂർ പാചകവും ശുചീകരണവും നടത്തുന്ന അവർക്ക് ഈ ജോലിക്ക് മാസം 15,000 രൂപ ശമ്പളം ലഭിക്കും.

സുരേഷ്-വെണ്ണിലാ ദമ്പതിമാരുടെ രണ്ട് മക്കൾ -17 വയസ്സുകാരനായ കാർത്തിക്കും 12 വയസ്സുകാരനായ അരനും - നഗരത്തിലെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുകയാണ്. "ദാദറിലെ ചൈത്യഭൂമിപോലെയുള്ള, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ ഞങ്ങളും പങ്കെടുക്കാറുണ്ട്. കൂടുതലും പറയൻ (പറയർ എന്നും അറിയപ്പെടുന്നു) സമുദായത്തിൽനിന്നുള്ളവരാണ് അംബേദ്കറെ പിന്തുടരുകയും ധാരാവിയിലെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നത്," വെണ്ണിലാ പറയുന്നു.

യഥാർത്ഥത്തിൽ തമിഴ് നാട് സ്വദേശികളായ വെണ്ണിലായും സുരേഷും അവരുടെ സംസ്ഥാനത്ത് പട്ടികജാതിയായി കണക്കാക്കപ്പെടുന്ന പറയൻ സമുദായാംഗങ്ങളാണ്. "എന്റെ അച്ഛൻ 1965-ൽ ജോലി തേടി തിരുനെൽവേലിയിൽനിന്ന് ധാരാവിയിൽ വന്നതാണ്," വെണ്ണിലാ പറയുന്നു. ജലസേചനസൗകര്യങ്ങളുടെ അഭാവവും മറ്റ് പ്രശ്നങ്ങളും കാരണം കൃഷിയിൽനിന്ന് തക്കതായ വരുമാനം നേടാൻ കഴിയാതെവന്നപ്പോഴാണ് ഈ കുടുംബം മുംബൈയിലേക്ക് കുടിയേറിയത്.

സുരേഷ്-വെണ്ണില ദമ്പതികൾ, അവർ താമസിക്കുന്ന ധാരാവിയിലും ചുറ്റുവട്ടത്തുമുള്ള അംബേദ്കറൈറ്റുകളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2012-ൽ രാജ കുട്ടി രാജു, നിത്യാനന്ദ് പളനി, അനിൽ സാന്തിനി, മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം "അംബേദ്ക്കറേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേയും പറ്റി ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഏപ്രിൽ 14-നും ഡിസംബർ 6-നും ധാരാവിയിൽ സംഘടിതമായ ആഘോഷപരിപാടികൾ തുടങ്ങി" എന്ന് സുരേഷ് പറയുന്നു.

Outside Vennila’s new house (left) is a photo of Buddha, Dr. Ambedkar, Periyar E.V. Ramaswamy, Savitribhai Phule and Karl Marx . Vennila and her husband (right), and their two sons converted to Buddhism last year
PHOTO • Ablaz Mohammed Schemnad
Outside Vennila’s new house (left) is a photo of Buddha, Dr. Ambedkar, Periyar E.V. Ramaswamy, Savitribhai Phule and Karl Marx . Vennila and her husband (right), and their two sons converted to Buddhism last year
PHOTO • Ablaz Mohammed Schemnad

വെണ്ണിലായുടെ പുതിയ വീടിന്(ഇടത്) പുറത്ത് ശ്രീ ബുദ്ധൻ, ഡോക്ടർ അംബേദ്‌കർ, പെരിയാർ ഇ.വി രാമസ്വാമി, സാവിത്രിഭായി ഫൂലെ, കാൾ മാർക്സ് എന്നിവരുടെ ചിത്രങ്ങളുണ്ട്. വെണ്ണിലായും ഭർത്താവ് സുരേഷും (വലത്) അവരുടെ രണ്ട് ആൺമക്കളും കഴിഞ്ഞ വർഷം ബുദ്ധമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തു

Vennila with women in her self-help group, Magizhchi Magalir Peravai
PHOTO • Ablaz Mohammed Schemnad
Vennila with women in her self-help group, Magizhchi Magalir Peravai
PHOTO • Ablaz Mohammed Schemnad

വെണ്ണിലാ, അവരുടെ സ്വയംസഹായസംഘമായ മഗിഴ്ചി മഗളിർ പേരവൈയിലെ സ്ത്രീകൾക്കൊപ്പം

ഡ്രൈവിംഗ് ജോലിയിൽ ഏർപ്പെടാത്ത സമയം സുരേഷ് ജയ് ഭീം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായാണ് നീക്കിവെക്കുന്നത്. 2012-ൽ ഫൗണ്ടേഷനിൽ 20 അംഗങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 150 അംഗങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങളുടെ അംഗങ്ങളിൽ മിക്കവരും കുടിയേറ്റക്കാരുമാണ്. ഡ്രൈവർമാരായും റയിൽവേയിലുമെല്ലാം ജോലി ചെയ്യുന്ന അവർ റാലികളിൽ ഞങ്ങൾക്കൊപ്പം ചേരുന്നു”, അദ്ദേഹം പറയുന്നു.

ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെയാണ് വെണ്ണില പഠനം ഉപേക്ഷിച്ച് ജോലിക്കിറങ്ങിയത്. പാചകക്കാരിയായും പിന്നീട് ഒരു ഓഫിസിലെ ജീവനക്കാരിയായും ജോലിചെയ്യുന്ന കാലത്താണ് ഇംഗ്ലീഷ് പഠിച്ചതെന്ന് അവർ പറയുന്നു. 2016-ൽ വെണ്ണിലയും  പ്രദേശത്തെ മറ്റ് സ്ത്രീകളും ചേർന്ന് മഗിഴ്ചി മഗളിർ പേരവൈ എന്ന പേരിൽ ഒരു സ്വയംസഹായസംഘം രൂപവത്ക്കരിച്ചു. "ഞങ്ങൾ സ്ത്രീകൾക്ക് ഇവിടെ കാര്യമായ വിനോദോപാധികളൊന്നുമില്ല. അതുകൊണ്ട് സ്ത്രീകൾ മാത്രം അംഗങ്ങളായുള്ള ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പരിപാടികൾ നടത്തുകയും ഒരുമിച്ച് പുറത്തുപോയി സിനിമ കാണുകയും ചെയ്യുന്നു." ലോക്ക്ഡൗണിന്റെ സമയത്ത്, വെണ്ണിലയുടെ പരിചയക്കാരുടെ പിന്തുണയോടെ, ഈ സ്വയംസഹായസംഘം ധാരാവിയിലെ താമസക്കാർക്ക് ഭക്ഷണവും പലചരക്ക് സാധനങ്ങളും എത്തിച്ചുകൊടുക്കുകയും ചെറിയ തോതിൽ സാമ്പത്തികസഹായം നൽകുകയും ചെയ്തിരുന്നു.

'മഗിഴ്ചി' എന്നാൽ തമിഴിൽ സന്തോഷം എന്നാണ് അർഥമെന്ന് വെണ്ണില ചിരിച്ചുകൊണ്ട് പറയുന്നു. "സ്ത്രീകൾ എപ്പോഴും അടിച്ചമർത്തപ്പെട്ടവരും വീടിനകത്ത് വിഷാദം അനുഭവിക്കുന്നവരുമാണ്. പരസ്പരം സംസാരിക്കുന്നതിലൂടെ ഞങ്ങൾ എല്ലാവരും സന്തോഷം കണ്ടെത്തുന്ന ഒരു ഇടമാണിത്."

Vennila (white kurta), her husband Suresh (in white shirt behind her), and Suresh’s younger brother Raja Kutty along with many others are responsible for organising the rally
PHOTO • Ablaz Mohammed Schemnad

വെണ്ണില (വെള്ള കുർത്തയിൽ), ഭർത്താവ് സുരേഷ് (വെണ്ണിലയ്ക്ക് പിന്നിൽ വെള്ള ഷർട്ടിൽ), സുരേഷിന്റെ ഇളയ സഹോദരൻ രാജാ കുട്ടി എന്നിവർക്കും മറ്റ് ചിലർക്കുമാണ് റാലി സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം

Aran (white tee-shirt) plays the parai (percussion) instrument for the rally
PHOTO • Ablaz Mohammed Schemnad

അരൻ (വെള്ള ടീ ഷർട്ട് ധരിച്ചിരിക്കുന്നു) റാലിയിൽ പറൈ ചെണ്ട (വാദ്യം) കൊട്ടുന്നു

The rally starts from Periyar Chowk and ends at the Ambedkar statue inside the compound of Ganeshan Kvil. The one and a half kilometre distance is covered within two hours
PHOTO • Ablaz Mohammed Schemnad

പെരിയാർ ചൗക്കിൽനിന്ന് തുടങ്ങുന്ന റാലി ഗണേശൻ കോവിലിന്റെ മതിൽക്കെട്ടിനകത്തെ അംബേദ്‌കർ പ്രതിമയ്ക്ക് സമീപം സമാപിക്കുന്നു. ഇവയ്ക്കിടയിലെ ഒന്നര കിലോമീറ്റർ ദൂരം രണ്ടുമണിക്കൂറെടുത്താണ് പൂർത്തിയാക്കുന്നത്

Blue flags with 'Jai Bhim' written on them are seen everywhere during the rally
PHOTO • Ablaz Mohammed Schemnad

'ജയ് ഭീം' എന്നെഴുതിയ നീലക്കൊടികൾ റാലിയിലുടനീളം കാണാം

Vennila (white kurta) raises slogans as they march. Suresh’s younger brother, Raja Kutti, (white shirt and beard) marches next to her. The beating of the parai and slogans add spirit to the rally
PHOTO • Ablaz Mohammed Schemnad

റാലിയിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുന്ന വെണ്ണിലാ (വെള്ള കുർത്ത). സുരേഷിന്റെ സഹോദരൻ രാജാ കുട്ടി (വെള്ള കുർത്ത ധരിച്ച, താടിയുള്ളയാൾ) അവർക്കൊപ്പം റാലിയിൽ പങ്കെടുക്കുന്നു. പറൈ ചെണ്ടയുടെ താളവും മുദ്രാവാക്യങ്ങളും റാലിക്ക് ആവേശം പകരുന്നു

Raja Kutty Raja (white shirt and beard) and Nithyanand Palani (black shirt) are key organisers of the rally
PHOTO • Ablaz Mohammed Schemnad

രാജാ കുട്ടി രാജ (വെള്ള ഷർട്ടും താടിയും) നിത്യാനന്ദ് പളനി (കറുത്ത ഷർട്ട്) എന്നിവരാണ് റാലിയുടെ മുഖ്യ സംഘാടകർ

Tamil rapper Arivarasu Kalainesan, popularly known as Arivu, was present throughout the rally. He sang songs and rapped at the end of the rally
PHOTO • Ablaz Mohammed Schemnad

'അറിവ്' എന്ന പേരിൽ അറിയപ്പെടുന്ന തമിഴ് റാപ്പർ അറിവരശു കതിരേശൻ റാലിയിൽ മുഴുവൻ സമയവും പങ്കെടുത്തിരുന്നു. റാലിയുടെ അവസാനം അദ്ദേഹം പാട്ടുകൾ പാടുകയും റാപ് ചെയ്യുകയും ചെയ്തു


Towards the end of the rally, some of the participants go to the top of the Ambedkar statue and put a garland as a mark of respect
PHOTO • Ablaz Mohammed Schemnad

റാലിയുടെ അവസാനപാദത്തിൽ ചിലർ അംബേദ്‌കർ പ്രതിമയിൽ കയറി ആദരസൂചകമായി ഹാരമണിയിക്കുന്നു


പരിഭാഷ: പ്രതിഭ ആർ.കെ .

Student Reporter : Ablaz Mohammed Schemnad

Ablaz Mohammed Schemnad is a postgraduate student in Development Studies at Tata Institute of Social Sciences, Hyderabad. He did this story during his internship in 2022 with People's Archive of Rural India.

Other stories by Ablaz Mohammed Schemnad
Editor : Riya Behl

Riya Behl is Senior Assistant Editor at People’s Archive of Rural India (PARI). As a multimedia journalist, she writes on gender and education. Riya also works closely with students who report for PARI, and with educators to bring PARI stories into the classroom.

Other stories by Riya Behl
Photo Editor : Binaifer Bharucha

Binaifer Bharucha is a freelance photographer based in Mumbai, and Photo Editor at the People's Archive of Rural India.

Other stories by Binaifer Bharucha
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.