2020 മാർച്ച് 25-ലെ ആദ്യത്തെ കോവിഡ്-19 അടച്ചുപൂട്ടൽ ദശലക്ഷക്കണക്കിന് സാധാരണ ഇന്ത്യക്കാർക്ക് ദുരിതങ്ങൾ വിതച്ചു.
“കൈപ്പിടിയിൽ ഒതുങ്ങുന്നതിൽനിന്ന് ഒന്നുമില്ലായ്മയിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു. ജമ്മുവിലെ നിർമ്മാണത്തൊഴിലാളികളായ മോഹൻ ലാലിന്റെയും ഭാര്യ നർമ്മദാബായിയുടേയും നീക്കിയിരിപ്പ് ലോക്ക്ഡൌണിന്റെ ആരംഭത്തിൽ, 2,000 രൂപയായി കുറഞ്ഞു. റേഷനും മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങാൻ അവർക്ക് കരാറുകാരനിൽനിന്ന് കടമെടുക്കേണ്ടിവന്നു.
പൊതുവായി പറഞ്ഞാൽ, ഇന്ത്യയിലെ തൊഴിലില്ലായ്മ 2020 ഏപ്രിൽ - മേയ് മാസത്തിനിടയിൽ 23 ശതമാനമാണ് വർദ്ധിച്ചത്. സ്റ്റേറ്റ് ഓഫ് റൂറൽ ആൻഡ് അഗ്രേറിയൻ ഇന്ത്യ റിപ്പോർട്ട് 2020 സൂചിപ്പിച്ചപ്രകാരം, 2020 ഫെബ്രുവരിയിലെ നിരക്കിന്റെ (7.3 ശതമാനം) മൂന്നിരട്ടിയിലേറെയായിരുന്നു അത്. മഹാവ്യാധിക്കുമുമ്പ്, (2018-19) 8.8 ശതമാനത്തിനടുത്തായിരുന്നു തൊഴിലില്ലായ്മാനിരക്ക്.








