ഭക്ഷണപ്പൊതികൾ, വെള്ളം, കുടകൾ, പാദരക്ഷകൾ. നിങ്ങൾക്ക് ഉടമകളെ കാണാൻ കഴിയുന്നില്ലെങ്കിലും അവരെ മനസ്സിലാക്കാൻ കഴിഞ്ഞേക്കും. ഒരു കൂട്ടം കർഷകത്തൊഴിലാളികൾ സമീപത്ത് ജോലി ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കൂഹിക്കാൻ കഴിയും. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ സിന്ദേഹി ഗ്രാമത്തിൽനിന്നായിരുന്നു ഈ കാഴ്ചകൾ. തൊഴിലാളികളിൽ ഭൂരിഭാഗം വരുന്ന സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ സാധനങ്ങളുമായി പൊട്ടാങ്കി ബ്ലോക്കിലൂടെ വലിയ ദൂരം നടന്നാണ് ജോലിസ്ഥലത്തെത്തുന്നത്. 2014 ജൂലൈയിൽ മഴ പെയ്തു തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഈ കുടകൾ. റബ്ബർ ചെരുപ്പുകൾ ചുറ്റും കിടക്കുന്നുണ്ടായിരുന്നു. ചെരിപ്പുകൾ നഷ്ടപ്പെടുന്നത് താങ്ങാനാവാത്തതിനാൽ മണ്ണിൽ പണിയെടുക്കാൻ ഇറങ്ങുമ്പോൾ പാവപ്പെട്ട തൊഴിലാളികൾ അവ ധരിക്കാറില്ല. ചിലപ്പോൾ മൂന്നോ നാലോ പേർ ചേർന്ന് ഭക്ഷണം പങ്കിട്ട് കഴിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് – ഇവിടെ അത് ഒരു സ്വകാര്യ ഫാമായിരുന്നു - ശുദ്ധമായ കുടിവെള്ളം എല്ലായ്‌പ്പോഴും ലഭ്യമല്ല. അതിനാൽ അവർ പ്ലാസ്റ്റിക് കുപ്പികൾ കൈവശം വെക്കുന്നു. മഴക്കാലത്തെ വിതയ്ക്കൽ ആരംഭിച്ചിരിക്കുന്നു.

പരിഭാഷ: അനിറ്റ് ജോസഫ്

P. Sainath

পি. সাইনাথ পিপলস আর্কাইভ অফ রুরাল ইন্ডিয়ার প্রতিষ্ঠাতা সম্পাদক। বিগত কয়েক দশক ধরে তিনি গ্রামীণ ভারতবর্ষের অবস্থা নিয়ে সাংবাদিকতা করেছেন। তাঁর লেখা বিখ্যাত দুটি বই ‘এভরিবডি লাভস্ আ গুড ড্রাউট’ এবং 'দ্য লাস্ট হিরোজ: ফুট সোলজার্স অফ ইন্ডিয়ান ফ্রিডম'।

Other stories by পি. সাইনাথ
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph