എല്ലാ തവണത്തെയുംപോലെ ഏറെ കഷ്‌ടപ്പെട്ടാണ് അനിൽ നർകണ്ഡെ വിവാഹവേദി ഒരുക്കാനായി കഷ്‌ടപ്പെട്ടത്. പക്ഷേ കഥയിൽ സംഭവിക്കാനിരിക്കുന്ന ട്വിസ്റ്റ് മുൻകൂട്ടി കാണാൻ അനിലിനായില്ല!
ഭണ്ഡാരയിലെ അലെസുർ ഗ്രാമത്തിൽ വിവാഹത്തിനടക്കം അലങ്കാരപ്പണിയും സംഗീത പരിപാടികളും ഏർപ്പാട് ചെയ്യുന്നത് 36- കാരനായ ഈ കർഷകന്റെ മറ്റൊരു ജോലിയാണ്. അയൽഗ്രാമത്തിലെ ഒരു വിവാഹത്തിനായി അദ്ദേഹം മഞ്ഞ ഷാമിയാനകൊണ്ടുള്ള വേദിയും അതിൽ പ്ലാസ്റ്റിക് പൂക്കളുകളുപയോഗിച്ചുള്ള അലങ്കാരവും ചെയ്തിരുന്നു. അതിഥികൾക്കായി ഇരിപ്പിടങ്ങൾ ഒരുക്കി. വധുവിനും വരനുമായി കടുംചുവപ്പ് നിറമുള്ള സോഫയും ഡിജെ സൗകര്യവും ഇല്ല്യുമിനേഷൻ ലൈറ്റുകളും വിവാഹവേദിയിൽ സജ്ജീകരിച്ചു.
മണ്ണും ഇഷ്ടികയുംകൊണ്ടുള്ള വരന്റെ വീടിനെ ഒന്ന് പുതുക്കി.- മധ്യപ്രദേശിലെ സത്‌പുര കുന്നുകളുടെ ഭാഗമായ സിയോനിയിൽനിന്നാണ് വധു വരുന്നത്.
വിവാഹത്തലേന്ന് വൈകിട്ടോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞതെന്ന്, വേനൽകാലത്തെ വിവാഹസീസണിൽ തന്റെ ബിസിനസ് ഇയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ച അനിൽ പറഞ്ഞു. ജോലിക്കായി ഇതരസംസ്ഥാനങ്ങളിലേക്ക് പോകാറുണ്ടായിരുന്ന 27-കാരൻ വരൻ കല്യാണത്തലേന്ന് നാടുവിട്ടു.
“വിവാഹം നിർത്തിവച്ചില്ലെങ്കിൽ വിഷം കഴിക്കുമെന്ന് മാതാപിതാക്കളോട് വിളിച്ചുപറയുകയും ചെയ്തിരുന്നു,” അനിൽ ഓർത്തെടുത്തു, “അവന് മറ്റാരെയോ ഇഷ്‌ടമായിരുന്നു.”
വിവാഹം നിർത്തിവെക്കാൻ തീരുമാനിച്ചപ്പോഴേക്കും വധുവും കല്ല്യാണപ്പാർടിയും എത്തികഴിഞ്ഞിരുന്നു. സന്തോഷത്തിന്റേതാകേണ്ടിയിരുന്ന ആ അവസരം വരന്റെ കുടുംബത്തിനും ഗ്രാമത്തിനൊന്നാകെയും നാണക്കേടിന്റേതായി മാറി.
സംഭവത്തിൽ തകർന്ന വരന്റെ പിതാവ്, അലങ്കാരത്തിനുള്ള പണം നൽകാൻ തനിക്കാവില്ലെന്ന് അനിലിനെ അറിയിച്ചു.








