ചില സമയങ്ങളിൽ ദൈവങ്ങൾ ഭക്തരുടെ കൂടെ സഞ്ചരിക്കും. ചുരുങ്ങിയത് മാ അംഗർമോതിയെങ്കിലും അത് ചെയ്യുന്നുണ്ട്.
45 വർഷം മുമ്പ്, ഈ ദേവത ധായ്-ചൻവർ ഗ്രാമത്തിലായിരുന്നു വസിച്ചിരുന്നത്. “മഹാനദിയെന്നും സുഖ നദിയെന്നും പേരായ രണ്ട് നദികളുടെയിടയിലുള്ള സ്ഥലത്തായിരുന്നു പണ്ട് മാ അംഗർമോതി താമസിച്ചിരുന്നത്” എന്ന് ഈശ്വർ നേതം പറയുനു. 50 വയസ്സുള്ള എ ഗോണ്ട് ആദിവാസി ഗോത്രദേവതയുടെ മുഖ്യ പൂജാരിയാണ്.
സ്ഥലം മാറ്റിയിട്ടും മാ അംഗർമോതിയുടെ പ്രചാരത്തിന് മങ്ങലേറ്റിട്ടില്ല. എല്ലാ ദിവസവും 500-നും 1,000-ത്തിനുമിടയിൽ ഭക്തർ ഗ്രാമത്തിൽനിന്നും മറ്റിടങ്ങളിൽനിന്നും അവിടേക്ക് ഒഴുകിയെത്തുന്നു. ദേവതയുടെ പേരിലാണ് ഉത്സവം അറിയപ്പെടുന്നതെങ്കിലും, ഗ്രാമത്തിന്റെയും സമീപത്തെ അണക്കെട്ടിന്റേയും പേരുകൾ ഓർമ്മിപ്പിക്കുന്ന ഗംഗ്രേൽ മടായ് എന്ന പേരിലും ഉത്സവം അറിയപ്പെടുന്നു. ദേവതയ്ക്ക് തന്റെ കൂട്ടുകാരേയും നഷ്ടമായിട്ടില്ല. ദീപാവലി കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച, എല്ലാ വർഷവും മാ അംഗർമോതി, സമീപ ഗ്രാമങ്ങളിലെ ദേവതകളെ, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കാറുണ്ട്.
“ഞങ്ങളുടെ പൂർവ്വികരുടെ കാലംതൊട്ട്, എല്ലാ ഗോത്രഗ്രാമങ്ങളിലും ഞങ്ങൾ ഈ മടായ് (ഉത്സവം) ആഘോഷിക്കുന്നു”, ഗംഗ്രേൽ ഗ്രാമത്തിൽ എല്ലാ വർഷവും ഈ ഉത്സവം സംഘടിപ്പിക്കുന്ന സംഘത്തിലെ അംഗവും, ഗോണ്ട് സമുദായത്തിലെ ഗോത്ര നേതാവുമായ വിഷ്ണു നേതം പറയുന്ന്നു.
“മടായി ഞങ്ങൾ ഗോത്രജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടുകാരും ഗ്രാമത്തിന് പുറത്തുള്ളവരും ഒരുപോലെ ഉത്സവസ്ഥലത്തെത്തി, നല്ല വിളവ് തന്നതിന് ദേവതയ്ക്ക് പൂക്കളർപ്പിക്കുകയും വരും വർഷങ്ങളിലും അനുഗ്രഹമുണ്ടാകണമേയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ജില്ലയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന 50 ഉത്സവങ്ങളിലൊന്നാണ് ഇത്. മധ്യേന്ത്യയിൽ നടക്കുന്ന മാടായികളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഗ്രാംഗ്രേലിലേത്.










