വർഷം 1997.
മുതിർന്ന വനിതകളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബംഗാളും മണിപ്പുരും ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞ മൂന്ന് വാർഷിക ഇന്റർ-സ്റ്റേറ്റ് ടൂർണമെന്റുകളിൽ മണിപ്പുരിനോട് ബംഗാൾ തോറ്റിരുന്നു. എന്നിട്ടും, തങ്ങളുടെ മഞ്ഞയും മെറൂണും നിറമുള്ള ജേഴ്സിയിൽ അവർ തലയുയർത്തിത്തന്നെ നിന്നു. പഞ്ചിമബംഗാളിലെ ഹാൽദിയ സിറ്റിയിലെ ദുർഗ്ഗാച്ചോക്ക് സ്റ്റേഡിയമാകട്ടെ, ബന്ദനാ പോളിന്‍റെ സ്വന്തം തട്ടകമായിരുന്നു.
വിസിൽ മുഴങ്ങി. കളി തുടങ്ങി.
മുൻപ്, ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹാട്രിക്ക് നേടിയ ആളായിരുന്നു 16 വയസ്സുള്ള ആ കളിക്കാരൻ. അതിൽ ഗോവയെ പശ്ചിമബംഗാൾ തോൽപ്പിച്ചുവെങ്കിലും, പോളിന് കണങ്കാലിൽ മുറിവേറ്റിരുന്നു. “എന്നിട്ടും പഞ്ചാബുമായുള്ള സെമി-ഫൈനലിൽ ഞാൻ കളിച്ചു. നല്ല വേദനയുണ്ടായിരുന്നിട്ടും. ആ ദിവസം ഫൈനൽസായപ്പോഴേക്കും എനിക്ക് നിൽക്കാൻ കൂടി വയ്യാതായി”.
ബെഞ്ചിലിരുന്ന് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണുകയായിരുന്നു പശ്ചിമബംഗാളിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായ പോൾ. കളി കഴിയാൻ ഏതാനും നിമിഷം മാത്രം ബാക്കി. ഇരു ടീമും ഒരു ഗോളും നേടിയിട്ടുമില്ലായിരുന്നു. പശ്ചിമബംഗാളിന്‍റെ കോച്ച് ശാന്തി മല്ലിക് ഒട്ടും സന്തോഷവതിയായിരുന്നില്ല. പോരാത്തതിന് 12,000 ആളുകളിരിക്കുന്ന സ്റ്റേഡിയത്തിൽ അന്ന് കളി കാണാൻ വന്നവരിൽ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും കായികമന്ത്രിയും ഉണ്ടായിരുന്നുതാനും. പോളിനോട് തയ്യാറാവാൻ മല്ലിക് പറഞ്ഞു. “എന്‍റെ അവസ്ഥ നോക്ക്’ എന്ന് ഞാനവളോട് പറഞ്ഞു. പക്ഷേ, ‘നീ എഴുന്നേറ്റാൽ ഒരു ഗോൾ കിട്ടുമെന്ന് എന്‍റെ മനസ്സ് പറയുന്നു’ എന്നായിരുന്നു അവളുടെ മറുപടി”.
അങ്ങിനെ, ഒടുവിൽ, വേദന കുറയ്ക്കാനുള്ള രണ്ട് ഇഞ്ചക്ഷനെടുത്ത് മുറിവിൽ ബാൻഡേജ് മുറുക്കിക്കെട്ടി, പോൾ തയ്യാറായി ഇരുന്നു. കളി സമനിലയിലായപ്പോൾ എക്സ്ട്രാ സമയം കൊടുത്തു. സുവർണ്ണ ഗോളിനുള്ള അവസരം. ആദ്യം ഗോളടിക്കുന്നവർ വിജയിക്കുമെന്ന അവസ്ഥ
ക്രോസ്സ്ബാർ ലക്ഷ്യമാക്കി ഞാൻ അടിച്ചു. പന്ത് വലതുഭാഗത്തേക്ക് കറങ്ങി. ഗോളി ചാടിയെങ്കിലും പന്ത് അവളെയും കടന്ന് വലയിൽ വീണു.”





















