അറിയപ്പെടുന്നത് ‘വിരാട് കൊഹ്‌ലി എന്നാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിരൂപ്മായ കൊഹ്‌ലിക്ക് ഇവിടെ ദുംഗ്ര ച്ഛോട്ടയിൽ ധാരാളം ആരാധകരുണ്ട്.
തണുപ്പുള്ള ആ പ്രഭാതത്തിൽ 10 മണി കഴിഞ്ഞപ്പോൾ, ചെറുപ്പക്കാരായ പന്ത്രണ്ട് കുട്ടികൾ കളിയിൽ മുഴുകിയിരുന്നു. കടുംപച്ച നിറമുള്ള ചോളവയലുകൾക്കിടയിലെ ആ ചതുരത്തിലുള്ള ഒഴിഞ്ഞ സ്ഥലം ഒരു ക്രിക്കറ്റ് മൈതാനമാണെന്ന് നീങ്ങൾക്ക് മനസ്സിലാവില്ല. എന്നാൽ ബൻസ്‌വാര ജില്ലയിലെ ഈ ഗ്രാമത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആ സ്ഥലത്തിന്റെ ഓരോ മുക്കും മൂലയും അറിയാം. ക്രീസും, ബൌണ്ടറി ലൈനും എല്ലാം.
ഒരു ക്രിക്കറ്റ് പ്രേമിയുമായി സംഭാഷണം ആരംഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, അയാളുടെ ഇഷ്ടതാരത്തിനെക്കുറിച്ച് ചോദിക്കലാണ്. ഇവിടെ വിരാട് കോഹ്‌ലിയാണ് ആദ്യം വരുന്നതെങ്കിലും, മറ്റ് പേരുകളും പിന്നാലെ വന്നു. രോഹിത് ശർമ്മ, ജസ്‌പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, മൊഹമ്മദ് സിറാജ്..
ഒടുവിൽ, 18 വയസ്സുള്ള ശിവം ലബാന കൂട്ടിച്ചേർത്തു, “എനിക്ക് സ്മൃതി മന്ധാനയെ ഇഷ്ടമാണ്.” രാജ്യത്തിലെ ഏറ്റവും പ്രചാരമുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇന്ത്യാ വിമൻ ടി-20യുടെ മുൻ ക്യാപ്റ്റനും, ഓപ്പണിംഗ് ബാറ്ററുമായ ഈ ഇടതുകൈ കളിക്കാരി.
എന്നാൽ, ഫീൽഡിൽ ചർച്ച ചെയ്യപ്പെടുന്ന ഒരേയൊരു ഇടങ്കൈ കളിക്കാരിയല്ല അവർ. അത് ഞങ്ങൾ അറിയാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളു.
ബൌളർമാരായും ബാറ്റ്സ്മാന്മാരായും വളരാൻ കൊതിക്കുന്ന അവരുടെയിടയിൽ - എല്ലാം ആൺകുട്ടികൾ - ഒരു പെൺകുട്ടി വേറിട്ട് നിൽക്കുന്നു. കേവലം ഒമ്പത് വയസ്സുള്ള ഹിതാക്ഷി രാഹുൽ ഹർകിഷി. വെള്ള ഷൂസ് ധരിച്ചും, ബാറ്റ് ചെയ്യുമ്പോൾ ധരിക്കുന്ന പാഡ് തുടയിലും കൈമുട്ടുകളിലും കെട്ടിവെച്ചുമാണ് ആ ചെറിയ പെൺകുട്ടി നിന്നിരുന്നത്.










