60 വർഷങ്ങൾക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രണ്ടായി പിളർന്നപ്പോൾ അവർ വ്യത്യസ്ത വഴികളിലൂടെ പോയി. അത് സൌഹാർദ്ദപരമായ വേർപിരിയൽ ആയിരുന്നില്ല.
“എന്നാൽ അതിനുശേഷവും ഞങ്ങൾ പല വിഷയങ്ങളിലും സമരങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്,'' നല്ലകണ്ണ് പറയുന്നു.
“പരസ്പരം മുൻപ് പുലർത്തിയിരുന്ന അതേ സൗഹൃദമനോഭാവത്തോടെ.''
“ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടുമ്പോൾ, അന്നത്തെപ്പോലെ ഇന്നും ഞങ്ങൾ ഒരു പാർട്ടിയാണ്,' ശങ്കരയ്യ പറയുന്നു.
ഇന്നത്തെ കാലത്ത് വർഗീയ കലാപത്തിന്റെയും വിദ്വേഷത്തിന്റെയും കാര്യത്തിൽ വരുന്ന വർദ്ധനയോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിലനിൽപ്പിനെ സംബന്ധിച്ച് അവർക്ക് ഭയമുണ്ടോ? സ്വാതന്ത്ര്യം നേടിയെടുക്കാൻ തങ്ങൾ സഹായിച്ച ഒരു രാഷ്ട്രമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
“സ്വാതന്ത്ര്യസമരകാലത്തും കാര്യങ്ങൾ ഇരുളടഞ്ഞതായി തോന്നിയ സമയങ്ങളുണ്ടായിരുന്നു,'' നല്ലകണ്ണ് പറയുന്നു. “നിങ്ങൾക്ക് ജയിക്കാൻ കഴിയില്ലെന്ന് ഞങ്ങളോട് പലരും പറഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന് എതിരായാണ് പോരാടുന്നത്. ആ സമരത്തിൽനിന്ന് ഞങ്ങളെ അകറ്റിനിർത്താൻ ചിലർ ഞങ്ങളുടെ കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
എന്നാൽ ആ മുന്നറിയിപ്പുകൾക്കും ഭീഷണികൾക്കും അതീതമായി ഞങ്ങൾ ഉയർന്നു. അതിശക്തമായി പോരാടുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങൾ ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കുന്നത്.''
“വിശാലമായ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്ന് അവർ ഇരുവരും പറഞ്ഞു. പണ്ടത്തെപ്പോലെ മറ്റുള്ളവരിൽനിന്ന് പഠിക്കാനും അവരിലേക്ക് എത്തിച്ചേരാനും ശ്രമങ്ങൾവേണം. “ഇഎംഎസ് (നമ്പൂതിരിപ്പാട്) പോലും ഇന്ന് അദ്ദേഹത്തിന്റെ മുറിയിൽ ഗാന്ധിജിയുടെ ഫോട്ടോ വെക്കുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു,'' ആർഎൻകെ. പറഞ്ഞു.
ഇന്ന് നമുക്കിടയിൽ അനേകലക്ഷക്കണക്കിന് ആളുകളെ ഭയചകിതരാക്കുന്ന വർത്തമാനകാല രാഷ്ട്രീയത്തിന്റെ അവസ്ഥ കണ്ടിട്ടും അവർ രണ്ടുപേർക്കും എങ്ങനെയാണ് ശാന്തരായി തുടരാനാകുന്നത്? നല്ലകണ്ണ് ഇങ്ങനെ മറുപടി പറഞ്ഞു: “ഇതിലും മോശമായ കാലം കണ്ടിട്ടുള്ളവരാണ് ഞങ്ങൾ”.
പിൻകുറിപ്പ്:
പിൻകുറിപ്പ്: 2022-ലെ സ്വാതന്ത്ര്യദിനത്തിന്റെയന്ന് – അപ്പോഴേക്കും ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട്സോൾജേഴ്സ് ഓഫ് ഇന്ത്യൻ ഫ്രീഡം പ്രസ്സിലേക്ക് പോവുകയും, ആർ.എൻ.കെ.യ്ക്ക് തമിഴ് നാട് സർക്കാർ തഗൈസൽ തമിഴർ അവാർഡ് സമ്മാനിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിനും തമിഴ് സമൂഹത്തിനും ഏറ്റവുമധികം സംഭാവനകൾ നൽകിയ മഹദ് വ്യക്തികൾക്ക് സംസ്ഥാനം നൽകുന്ന ഈ പരമോന്നത പുരസ്കാരം 2021-ലാണ് സ്ഥാപിതമായത്. 10 ലക്ഷം രൂപ അടങ്ങുന്ന ഈ ക്യാഷ് പ്രൈസ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഫോർട്ട് സെന്റ് ജോർജ്ജിന്റെ മുമ്പിൽവെച്ചാണ് ആർ.എൻ.കെ.യ്ക്ക് നൽകിയത്.
പരിഭാഷ: കെ.എ. ഷാജി