"ശരീരത്തിൽ ചായം തേയ്ക്കുക നല്ല ബുദ്ധിമുട്ടാണ്. രാത്രി മുഴുവൻ ഉണർന്നിരുന്നാണ് അത് ചെയ്യുന്നത്," ആദ്യമായി ശരീരത്തിൽ എണ്ണച്ചായം ഇടുന്ന ആയുഷ് നായക്ക് പറയുന്നു. "എന്റെ ശരീരം ഒന്നാകെ എരിഞ്ഞുപുകയുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് കഴിവതും വേഗത്തിൽ ഈ ചായം ഉണക്കിയെടുക്കണം," ആ 17 വയസ്സുകാരൻ പറയുന്നു.

കർണാടകയുടെ തീരപ്രദേശങ്ങളിൽ, ദസറ, ജന്മാഷ്ടമി എന്നീ ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന നാടൻ നൃത്തരൂപമാണ് പിലി വേഷ ( ഹുലി വേഷ ) എന്നും അറിയപ്പെടുന്നു). ഈ കലാപ്രകടനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി, ശരീരത്തിൽ തിളങ്ങുന്ന വർണ്ണങ്ങളിലുള്ള വരകൾ ചായമിടുന്ന, ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന നിരവധി യുവജനങ്ങളിൽ ഒരാളാണ് ആയുഷ്. ഉച്ചത്തിൽ മുഴങ്ങുന്ന വാദ്യഘോഷങ്ങൾക്കൊപ്പം പുലിയുടെ മുഖംമൂടിയണിഞ്ഞ്, പുലി മുരളുന്നതിന് സമാനമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ് അവർ ഈ നൃത്തം അവതരിപ്പിക്കുന്നത്.

തീരദേശ കർണ്ണാടകയിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയായ തുളുവിൽ പിലി എന്നാൽ പുലി എന്നും വേഷ എന്നാൽ ചമയം എന്നുമാണർത്ഥം. "ഞങ്ങൾക്ക് ഈ നൃത്തരൂപം ആരുടേയും കീഴിൽ അഭ്യസിക്കേണ്ട കാര്യമില്ല. ഇത് ഞങ്ങളുടെ ആത്മാവിലുള്ളതാണ്,"കഴിഞ്ഞ 22 വർഷമായി പിലി വേഷ അവതരിപ്പിച്ച് വരുന്ന വീരേന്ദ്ര ഷെട്ടിഗാർ പറയുന്നു. "വാദ്യങ്ങളുടെ ശബ്ദവും അന്തരീക്ഷത്തിലെ ഊർജ്ജവും ചേരുമ്പോൾ നമ്മൾ താളത്തിനൊത്ത് നൃത്തം ചെയ്തുതുടങ്ങും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആമസോണിൽ ഡിസ്‌ട്രിബ്യൂട്ടറായി ജോലി ചെയ്യുന്ന ഈ 30 വയസ്സുകാരൻ തന്റെ ഗ്രാമത്തിൽനിന്നുള്ള യുവജനങ്ങൾക്ക് ഈ കലാരൂപം അവതരിപ്പിക്കാൻ വേണ്ട പ്രോത്സാഹനം നൽകാറുണ്ട്.

പുലികളെയും പുള്ളിപ്പുലികളെയും വേങ്ങപ്പുലികളെയും അനുസ്മരിപ്പിക്കുംവിധം ശരീരമാകെ മഞ്ഞയും തവിട്ടും നിറത്തിലുള്ള വരകൾ അക്രിലിക് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് നർത്തകർ ചെയ്യുന്നത്. നേരത്തെയെല്ലാം, കരിക്കട്ട, മണ്ണ്, വേരുകൾ, കുമിൾ എന്നിവ ഉപയോഗിച്ചാണ് പുലിനൃത്തക്കാരുടെ ശരീരത്തിൽ അണിയുന്ന തിളങ്ങുന്ന ചായങ്ങൾ ഉണ്ടാക്കിയിരുന്നത്.

കാലക്രമേണ, ഈ നൃത്തരൂപത്തിന്റെ അവതരണത്തിൽ പരമ്പരാഗത ചുവടുകൾക്ക് പകരം അഭ്യാസപ്രകടനങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മുൻപോട്ടും പുറകിലോട്ടും കറങ്ങിച്ചാടുക, തല കൊണ്ട് നാളികേരം ഉടയ്ക്കുക, തീ ഊതുക എന്നിങ്ങനെയുള്ള സാഹസികപ്രകടനങ്ങൾക്കാണ് ഇന്ന് പ്രാധാന്യം. ഇവ അവതരിപ്പിക്കാൻ കായികപരമായി ഒട്ടേറെ അധ്വാനിക്കേണ്ടതിനാൽ, ഈ പരമ്പരാഗത നൃത്തം അവതരിപ്പിക്കാനുള്ള ചുമതല മുതിർന്ന കലാകാരൻമാർ യുവജനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.

Ayush Nayak is one of many young boys and girls in coastal Karnataka who paint their bodies in brightly coloured stripes in preparation for pili vesha , a folk dance performed during the festivals of Dussehra and Janmashtami
PHOTO • Nithesh Mattu

കർണ്ണാടകയുടെ തീരപ്രദേശങ്ങളിൽ, ദസറ, ജന്മാഷ്ടമി എന്നീ ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന നാടൻ നൃത്തരൂപമാണ് പിലി വേഷ. ഈ കലാപ്രകടനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി, ശരീരത്തിൽ തിളങ്ങുന്ന വർണ്ണങ്ങളിലുള്ള വരകൾ ചായമിടുന്ന, ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന നിരവധി യുവജനങ്ങളിൽ ഒരാളാണ് ആയുഷ്

ഈ പരമ്പരാഗത നൃത്തം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പ്രകടനത്തിന്റെ തലേന്നുതന്നെ തുടങ്ങും. ശരീരത്തിലും മുഖത്തും ചായമിടാൻ ഒരുപാട് മണിക്കൂറുകൾ നീളുന്ന അധ്വാനം ആവശ്യമാണ്; ഇത്തരത്തിൽ ചായമിടുന്ന കലാകാരൻമാർ ആഘോഷങ്ങൾ അവസാനിക്കുന്നതുവരെയുള്ള ഒന്ന്, രണ്ടുദിവസം ചായം കഴുകി കളയാറില്ല. "തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് തോന്നും. എന്നാൽ വാദ്യങ്ങളുടെ ശബ്ദം ഉയരുമ്പോൾ താളത്തിനൊത്ത് നൃത്തം ചെയ്യാൻ തോന്നും," പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ആയുഷ് പറയുന്നു.

പിലി ആയി ചായമണിഞ്ഞ ആളുകൾ താസേ എന്ന വാദ്യത്തിന്റെ തുടികൾക്കൊത്ത് നൃത്തം ചെയ്തുകൊണ്ട് തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നതിനൊപ്പം ആളുകളെ രസിപ്പിക്കുകയും ചെയ്യുന്നു. പുലിവേഷത്തിന് പൂർണ്ണത ലഭിക്കാൻ ആൺകുട്ടികൾ ശരീരം മുഴുവൻ ചായം അണിയുമ്പോൾ പെൺകുട്ടികൾ മുഖത്ത് മാത്രം ചായം അണിയുകയും പരുത്തിയിൽ തീർത്ത പുലിവേഷം ധരിക്കുകയുമാണ് ചെയ്യുന്നത്. പിലി വേഷയിൽ പെൺകുട്ടികളുടെ പങ്കാളിത്തം ഇക്കഴിഞ്ഞ വർഷങ്ങളിൽമാത്രമാണ് വർദ്ധിച്ചത്.

മുൻകാലങ്ങളിൽ, കലാപ്രകടനം നടത്തുന്ന സംഘങ്ങൾക്ക് അരിയും നെല്ലുമാണ് പ്രതിഫലമായി നൽകിയിരുന്നത്; തീരദേശ കർണ്ണാടകയിൽ കൃഷിചെയ്യുന്ന പ്രധാന വിളയാണ് നെല്ല്. എന്നാൽ ഇന്ന് ധാന്യങ്ങൾക്ക് പകരം പണമാണ് നൽകുന്നത്. ഓരോ കലാകാരനും രണ്ടുദിവസത്തെ പ്രകടനത്തിന് ഏകദേശം 2,500 രൂപ ലഭിക്കും. സാഹസികപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന നർത്തകന് രണ്ട് ആഘോഷദിനങ്ങൾക്കും ചേർത്ത് 6,000 രൂപ അധികം സമ്പാദിക്കാനാകും. "ഒരുപാട് ആളുകൾ നൃത്തം ചെയ്യുന്നത് കാണുമ്പോൾ, നമുക്കും പിലി വേഷ ആടാൻ തോന്നും," ആയുഷ് കൂട്ടിച്ചേർക്കുന്നു.

ഹൗസിംഗ് കോളനികളിലെ കമ്മിറ്റികളാണ് സാധാരണഗതിയിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്. ഉഡുപ്പിയിലെ മണിപ്പാലിൽ വർഷത്തിലുടനീളം പിലി വേഷ ആഘോഷങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്ന യുവ ടൈഗേഴ്‌സ് മഞ്ചി എന്ന സംഘത്തിന്റെ ഭാഗമാണ് ആയുഷും സഹകലാകാരന്മാരും. ചായമിടുന്നവർക്കും നർത്തകർക്കുമുള്ള പ്രതിഫലം ഉൾപ്പെടെ രണ്ടുലക്ഷത്തിൽക്കൂടുതൽ രൂപ ചിലവഴിച്ചാണ് പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്. യാത്ര, ഭക്ഷണം, ചായം, വേഷങ്ങൾ എന്നിവയ്ക്കുള്ള ചിലവും ഈ തുകയിൽനിന്നുതന്നെയാണ് കണ്ടെത്തുന്നത്.

നർത്തകരെ സംബന്ധിച്ചിടത്തോളം, പൊതുജനങ്ങളെ രസിപ്പിക്കുകയെന്നത് പ്രധാനമാണെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ കലാരൂപത്തിന്റെ അന്തസ്സത്ത നിലനിർത്തുന്നതിനായി ഒട്ടേറെ ചിട്ടവട്ടങ്ങൾ പാലിച്ചാണ് അവർ പ്രകടനം നടത്താറുള്ളത്. ചുരുക്കിപ്പറഞ്ഞാൽ, "ഞങ്ങൾക്ക് കടുത്ത ശരീരവേദന അനുഭവപ്പെടുമെങ്കിലും, ആളുകളെ രസിപ്പിക്കാനും ഈ പാരമ്പര്യം നിലനിർത്താനുമായാണ് ഞങ്ങൾ ഇത് ചെയ്യുന്നത്,"ആയുഷ് പറയുന്നു.

Ramzan paints Ashwith Poojari ahead of the performance. A clay model artist by profession, Ramzan lends a hand to performances during the season
PHOTO • Nithesh Mattu

നൃത്തപ്രകടനത്തിന് മുന്നോടിയായി റംസാൻ അശ്വിത് പൂജാരിയുടെ ശരീരത്തിൽ ചായം അണിയുന്നു. കളിമണ്ണ് കലാകാരനായ റംസാൻ ഉത്‌സവകാലത്ത് കലാപ്രകടനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നു

(Left to right) Nikhil, Krishna, Bhuvan Amin and Sagar Poojari wait for their turns as Jayakar Poojari paints tiger stripes on their bodies
PHOTO • Nithesh Mattu

നർത്തകരുടെ ശരീരത്തിൽ ചായം കൊണ്ട് പുലിവരകൾ അണിയുന്ന ജയകർ പൂജാരിയുടെ സമീപം തങ്ങളുടെ ഊഴവും കാത്തുനിൽക്കുന്ന നിഖിൽ, കൃഷ്ണ, ഭുവൻ അമിൻ, സാഗർ പൂജാരി (ഇടതുനിന്ന് വലത്തേയ്ക്ക്)

(Left to right) Shreyan Shetty , Ashlesh Raj and Karthik Acharya waiting for the first coat of paint to dry. The painting of bodies and faces requires hours of labour
PHOTO • Nithesh Mattu

(ഇടത് നിന്ന് വലത്തേയ്ക്ക്) ശ്രേയൻ ഷെട്ടി, ആശ്ലേഷ് രാജ്, കാർത്തിക് ആചാര്യ എന്നിവർ തങ്ങളുടെ ശരീരത്തിൽ ആദ്യഘട്ടമായി അണിഞ്ഞ ചായം ഉണങ്ങാൻ കാത്തിരിക്കുന്നു, നർത്തകരുടെ ശരീരത്തിലും മുഖത്തും ചായം അണിയാൻ മണിക്കൂറുകൾ നീളുന്ന അധ്വാനം ആവശ്യമാണ്

Dancers paint themselves all over in yellow, white and brown stripes using acrylic paint to resemble tigers, leopards and panthers. Earlier paint was made from charcoal, mud, roots and fungi
PHOTO • Nithesh Mattu

പുലികളെയും പുള്ളിപ്പുലികളെയും വേങ്ങപ്പുലികളെയും അനുസ്മരിപ്പിക്കും വിധം ശരീരമാകെ മഞ്ഞയും തവിട്ടും നിറത്തിലുള്ള വരകൾ അക്രിലിക് പെയിന്റ് ഉപയോഗിച്ച തീർക്കുകയാണ് നർത്തകർ ചെയ്യുന്നത്. കരിക്കട്ട, മണ്ണ്, വേരുകൾ, കുമിൾ എന്നിവ ഉപയോഗിച്ചാണ് നേരത്തെയെല്ലാം ചായങ്ങൾ ഉണ്ടാക്കിയിരുന്നത്

During pili vesha performance, the dancers growl and dance wearing tiger masks which are also hand painted
PHOTO • Nithesh Mattu

പിലി വേഷ പ്രകടനത്തിനിടെ നർത്തകർ കൈ കൊണ്ട് പെയിന്റ് ചെയ്ത പുലിമുഖങ്ങൾ ധരിച്ച് മുരളുകയും നൃത്തമാടുകയും ചെയ്യുന്നു

Sheep hair is sprinkled on the painted bodies to simulate the texture of a tiger
PHOTO • Nithesh Mattu

പുലിയുടെ ശരീരപ്രകൃതി വരുത്തുന്നതിനായി ചായം അണിഞ്ഞ ശരീരങ്ങൾക്ക് മേൽ ചെമ്മരിയാടിന്റെ രോമം വിതറുന്നു

Sandesh Shetty paints Ashwith Poojari ahead of the performance. Ashwith and his teammates are from the Yuva Tigers Manchi who fund pili vesha celebrations throughout the year in Manipal, Udupi
PHOTO • Nithesh Mattu

അവരണത്തിന് മുന്നോടിയായി  സന്ദേശ്  ഷെട്ടി അശ്വിത് പൂജാരിയുടെ തലയിൽ നിറം പൂശുന്നു. ഉഡുപ്പിയിലെ മണിപ്പാലിൽ വർഷം മുഴുവൻ നടക്കുന്ന പിലി വേഷ ആഘോഷങ്ങൾക്ക് പണം കണ്ടെത്തുന യുവ ടൈഗേർസ് മഞ്ചിയിൽനിന്നുള്ളവരാണ് അശ്വിതും  സംഘാംഗങ്ങളും

Make-up, vesha in Tulu, is an integral part of this folk art. It is kept on for a couple of days until the festivities are over
PHOTO • Nithesh Mattu

തുളു ഭാഷയിൽ വേഷ എന്നറിയപ്പെടുന്ന ചമയം ഈ നാടൻ കലാരൂപത്തിന്റെ പ്രധാന ഘടകമാണ്. ആഘോഷങ്ങൾ സമാപിക്കുന്നത് വരെയുള്ള ഒന്ന്, രണ്ട് ദിവസം നർത്തകർ ചായങ്ങൾ കഴുകി കളയാറില്ല

Bhuvan Amin drying paint under the fan. 'This is my eighth time performing pili vesha ,' says the 11-year-old who has been participating in the dance since he was three
PHOTO • Nithesh Mattu

ഭുവൻ അമിൻ ഫാനിന്റെ ചുവട്ടിലിരുന്ന് ചായം ഉണക്കുന്നു. 'ഇത് എട്ടാം തവണയാണ് ഞാൻ പിലി വേഷ അവതരിപ്പിക്കുന്നത്,' 3 വയസ്സ് മുതൽ നൃത്താവതരണത്തിൽ പങ്കെടുക്കുന്ന ഈ 11 വയസ്സുകാരൻ പറയുന്നു

The long white cloth – jatti in Tulu – is tied through the waist for balance and support during lengthy performances. The jatti also keeps the costume intact during stunts
PHOTO • Nithesh Mattu

ദൈർഘ്യമേറിയ പ്രകടനങ്ങൾക്കിടെ സന്തുലനം നിലനിർത്താനും ബലം ലഭിക്കാനുമായി നർത്തകർ തുളുവിൽ ജട്ടി എന്നറിയപ്പെടുന്ന വെളുത്ത, നീളത്തിലുള്ള തുണി അരയ്ക്ക് ചുറ്റും കെട്ടുന്നു. സാഹസിക പ്രകടനങ്ങൾക്കിടെ വേഷവിധാനങ്ങൾ അഴിഞ്ഞുപോകാതിരിക്കാനും ഇത് സഹായിക്കും

Abhinav Shetty will be performing the dance for the first time. His mother feeding the 10-year-old before the dance begins
PHOTO • Nithesh Mattu

അഭിനവ് ഷെട്ടിയുടെ ആദ്യ പ്രകടനമാണിത്. നൃത്തം തുടങ്ങുന്നതിന് മുൻപ് 10 വയസ്സുകാരനായ അഭിനവിന് അമ്മ ഭക്ഷണം നൽകുന്നു

Abhinav posing for a photo with his sister just before the performance
PHOTO • Nithesh Mattu

പ്രകടനം തുടങ്ങുന്നതിന് തൊട്ടുമുമ്പ്, അഭിനവ് സഹോദരിയുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

(Left to right) Sagar Poojari, Ranjith Hariharpura, Vishal and Naveen Nitoor getting ready for the performance
PHOTO • Nithesh Mattu

(ഇടത്തുനിന്ന് വലത്തേയ്ക്ക്) സാഗർ പൂജാരി, രഞ്ജിത്ത് ഹരിഹർപുര, വിശാൽ, നവീൻ നിട്ടൂർ എന്നിവർ പ്രകടനത്തിന് തയ്യാറെടുക്കുന്നു

Amin has painted with oils since this will be his first performance. Other dancers, young but experienced, give instructions to Amin minutes before the show
PHOTO • Nithesh Mattu

കന്നി പ്രകടനമായതിനാൽ അമിൻ എണ്ണച്ചായമാണ് ശരീരത്തിൽ അണിഞ്ഞിരിക്കുന്നത്. അമിനേക്കാൾ ഇളയവരെങ്കിലും പരിചയസമ്പന്നരായ മറ്റു നർത്തകർ പ്രകടനം തുടങ്ങുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അവന് നിർദ്ദേശങ്ങൾ നൽകുന്നു

Yuva Tigers Manchi team posing for a photo – all ready to showcase their tiger dance choreography
PHOTO • Nithesh Mattu

പുലിനൃത്ത ചുവടുകൾ കാഴ്ചവെക്കാൻ സുസജ്ജരായ യുവ ടൈഗേഴ്‌സ് മഞ്ചി സംഘം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

Prajwal Acharya painted as a black tiger shows his stunt skills. The traditional steps in this dance routine have become acrobatic with more emphasis on stunts
PHOTO • Nithesh Mattu

കരിമ്പുലിയായി ചായമണിഞ്ഞ പ്രജ്വൽ ആചാര്യ സാഹസികപ്രകടനങ്ങൾ അവതരിപ്പിക്കുന്നു. സമീപകാലത്തായി, ഈ നൃത്തരൂപത്തിന്റെ അവതരണത്തിൽ പരമ്പരാഗത ചുവടുകൾക്ക് പകരം അഭ്യാസപ്രകടനങ്ങൾക്ക് പ്രാധാന്യം വർധിച്ചിട്ടുണ്ട്

The stunts in this performance include forward and reverse flips, breaking coconuts with one’s head, fire breathing and more
PHOTO • Nithesh Mattu

മുൻപോട്ടും പുറകിലോട്ടും കറങ്ങിച്ചാടുക, തല കൊണ്ട് നാളികേരം ഉടയ്ക്കുക, തീ ഊതുക എന്നിങ്ങനെയുള്ള സാഹസികപ്രകടനങ്ങളാണ് അവതരണത്തിൽ ഉൾപ്പെടുത്തുന്നത്

The choreography is so physically demanding that older folks have left it to the young to carry on this traditional dance
PHOTO • Nithesh Mattu

സാഹസികപ്രകടനങ്ങൾ  അവതരിപ്പിക്കാൻ കായികപരമായി ഒട്ടേറെ അധ്വാനിക്കേണ്ടതിനാൽ, ഈ പരമ്പരാഗത നൃത്തം അവതരിപ്പിക്കാനുള്ള ചുമതല മുതിർന്ന കലാകാരൻമാർ യുവജനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്

Set to the resonating beats of the tase (drum), people painted as pili, dance to show their reverence as well as entertain
PHOTO • Nithesh Mattu

പിലി ആയി ചായമണിഞ്ഞ ആളുകൾ താസേ എന്ന വാദ്യത്തിന്റെ തുടികൾക്കൊത്ത് നൃത്തം ചെയ്തുകൊണ്ട് തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നതിനൊപ്പം ആളുകളെ രസിപ്പിക്കുകയും ചെയ്യുന്നു

Performing groups were earlier awarded rice and paddy – crops that are commonly grown in coastal Karnataka – for their show. Today money has replaced foodgrains
PHOTO • Nithesh Mattu

മുൻകാലങ്ങളിൽ, കലാപ്രകടനം നടത്തുന്ന സംഘങ്ങൾക്ക് അരിയും നെല്ലുമാണ് പ്രതിഫലമായി നൽകിയിരുന്നത്; തീരദേശ കർണ്ണാടകയിൽ കൃഷിചെയ്യുന്ന പ്രധാന വിളയാണ് നെല്ല്. എന്നാൽ ഇന്ന് ധാന്യങ്ങൾക്ക് പകരം പണമാണ് നൽകുന്നത്

Each performer can earn about Rs. 2,500 for two days. The dancer who performs stunts earns an extra Rs. 6,000
PHOTO • Nithesh Mattu

ഓരോ കലാകാരനും രണ്ടുദിവസത്തിന് ഏകദേശം 2,500 രൂപ ലഭിക്കും. സാഹസികപ്രകടനം നടത്തുന്ന നർത്തകർക്ക് 6,000 രൂപ അധികം ലഭിക്കുന്നു

Sandesh's grandmother, Kamala Shetty and mother, Vijaya Shetty, cheering him as he performs pili vesha . Sandesh is a photographer and painter. 'Since the last four years I have started performing pili vesha and will continue performing in the future too,' says the 21-year-old
PHOTO • Nithesh Mattu

പിലി വേഷ അവതരിപ്പിക്കുന്ന സന്ദേശിനെ പ്രോത്സാഹിപ്പിക്കുന്ന മുത്തശ്ശി കമലാ ഷെട്ടിയും അമ്മ വിജയാ ഷെട്ടിയും. ഫോട്ടോഗ്രാഫറും പെയിന്ററുമാണ് സന്ദേശ്. 'കഴിഞ്ഞ നാല് വർഷമായി ഞാൻ പിലി വേഷ അവതരിപ്പിക്കുന്നുണ്ട്; ഇനിയുള്ള വർഷങ്ങളിലും ഞാനത് തുടരും,' ആ 21 വയസ്സുകാരൻ പറയുന്നു

Virendera Shettigar puts on the tiger mask. The one who wears the mask is usually the prime tiger of the group
PHOTO • Nithesh Mattu

വീരേന്ദ്ര ഷെട്ടിഗാർ പുലിയുടെ മുഖംമൂടി അണിയുന്നു. സാധാരണഗതിയിൽ, ഈ മുഖംമൂടി ധരിക്കുന്ന ആളാണ് സംഘത്തിലെ പ്രധാന പുലി

Virendra has been performing pili vesha for the last 22 years . ' The sounds of the drums and the energy around will make you dance to the beats,' he says
PHOTO • Nithesh Mattu

വീരേന്ദ്ര കഴിഞ്ഞ 22 വർഷമായി പിലി വേഷ അവതരിപ്പിച്ച് വരുന്നു. 'വാദ്യങ്ങളുടെ ശബ്ദവും അന്തരീക്ഷത്തിലെ ഊർജ്ജവും ചേരുമ്പോൾ നമ്മൾ താളത്തിനൊത്ത് നൃത്തം ചെയ്യാൻ തുടങ്ങും,' അദ്ദേഹം പറയുന്നു

Villagers lift the young tiger dancers and dance to the drum beats
PHOTO • Nithesh Mattu

ഗ്രാമീണർ കുട്ടികളായ പുലിനൃത്തക്കാരെ എടുത്തുയർത്തി വാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു

Virendra changing props after the first session of the performance. The 30-year-old works as a distributor at Amazon and encourages young people from his village to perform
PHOTO • Nithesh Mattu

പ്രകടനത്തിന്റെ ആദ്യഭാഗം കഴിഞ്ഞ് വീരേന്ദ്ര വേഷവിധാനങ്ങൾ മാറുന്നു. ആമസോണിൽ ഡിസ്‌ട്രിബ്യൂട്ടറായി ജോലി ചെയ്യുന്ന ഈ 30 വയസ്സുകാരൻ തന്റെ ഗ്രാമത്തിൽനിന്നുള്ള യുവജനങ്ങൾക്ക് ഈ കലാരൂപം അവതരിപ്പിക്കാൻ വേണ്ട പ്രോത്സാഹനം നൽകാറുണ്ട്

Although public entertainment is a priority for the dancers, the performance adheres to a number of norms to preserve the discipline of this tradition
PHOTO • Nithesh Mattu

നർത്തകരെ സംബന്ധിച്ചിടത്തോളം, പൊതുജനങ്ങളെ രസിപ്പിക്കുകയെന്നത് പ്രധാനമാണെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഈ കലാരൂപത്തിന്റെ അന്തസ്സത്ത നിലനിർത്തുന്നതിനായി ഒട്ടേറെ ചിട്ടവട്ടങ്ങൾ പാലിച്ചാണ് അവർ പ്രകടനം നടത്താറുള്ളത്


പരിഭാഷ: പ്രതിഭ ആര്‍. കെ
.

Nithesh Mattu

Nithesh Mattu is a photographer and photo editor based in Udupi, Karnataka.

Other stories by Nithesh Mattu
Text : Siddhita Sonavane

Siddhita Sonavane is Content Editor at the People's Archive of Rural India. She completed her master's degree from SNDT Women's University, Mumbai, in 2022 and is a visiting faculty at their Department of English.

Other stories by Siddhita Sonavane
Photo Editor : Binaifer Bharucha

Binaifer Bharucha is a freelance photographer based in Mumbai, and Photo Editor at the People's Archive of Rural India.

Other stories by Binaifer Bharucha
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.