सकाळच्या पहरी कोण गोसावी गं दारी आला
काई सांगु बाई तुला वाढवी कशा गं भिकशा तू गं त्याला
असा सकाळच्या पारी धर्म चांगुणानी केला
धर्म चांगुणानी केला, अंगी देव तो गं राबवीला
असा धर्माचा डावू जिला येतो ना गं तिनी केला
नको म्हणू नासविला, देव उभा तो गं राहिला
हाच धर्माचा डावू कोण घालीतं गं पंगयती
काय म्हणं नासविला, पांडुरंग तो गं रंगतो संगयती
जिच्या कुळीला धर्म चा धर्म, तिच्या लेकीनी चालू केला
गेली लांब वनामधी देव तिथं, तिला साह्य झाला
पाची बोटाचा गं धर्म करी जिवाची सोडवणं
अशी वार्याच्या झगरीनी, कशी उडाली कवळी पानं
असा धर्माचा डावू देते केळीच्या पानावरी
काई यातं मिळाईला भुकेल्याची जाणं करी
आला माझ्या दारामधी देते प्यायला नितं पाणी
येम गेला फिरवूनी भुकेल्याची जाणं करी
असा धर्माचा डावू माझा मला तो गं मिळईला
गेली व्हती देऊळाला सारासारा तो गं कळईला
आस दुबळं-माझं-पण मला कुणी ते गं हिणविलं
देवाला ना जोडी हात, कसं शर्थीनी चालविलं
दुबळं-ना-माझं-पणं मारी वस्ताराला गाठी
किती नाव संभाळीला, सभा घेतल्याना माझ्या गोठी
असा दुबळ्यापणाला नको भाऊ तू रे डगमगू
असा निघूनी जाईल चंद्रावरीला रे काळा ढगू
आस दुबळ्यापणाला नको होऊस रे आयाहुया
आस निघूनी जाईल चंद्रावरली रे काळी साया
अशी दुबळ्यापणाईची कसा करतो हेळयणा
दुपारची सावली आला काखत रे झोळयणा
अशी दुबळ्यापणाईची कोण करीतो टिंगईल
तुझ्या मरणाच्या वेळी सारं काही तो सांगईल
दुबळ्यापणाईला काही बोलावरं तोडून
जाई मोगर्याची कळा गेली वार्यानी रे पडूनी
पूर्वी जलमाच्या किर्ती गेल्या जगात पांगून
नको मज लाडवू देते तुम्हांला रे सांगून
അലഞ്ഞുതിരിഞ്ഞൊരു സന്ന്യാസി ഒരുനാൾ വീട്ടിലണഞ്ഞു.
നിത്യവൃത്തിക്ക് വകയില്ലാത്ത ആ സ്ത്രീ പരിഭ്രമിച്ചു.
രാവിലെ ആദ്യം ചെയ്യുന്ന സദ്കർമ്മം
മനസ്സിനെ പരിശുദ്ധമാക്കും നിർണ്ണയം.
കരുണയും സൽക്കർമ്മവും മനസ്സറിഞ്ഞ് ചെയ്താൽ,
അതൊരുനാളും പാഴാവില്ല, ദൈവം കാണും അത്.
നന്മ തൻ്റെ കർമ്മമായി കാണുന്ന സ്ത്രീ
അവർ പറയുന്നു: ദൈവം സൽക്കർമ്മങ്ങളെ കാണാതിരിക്കില്ല.
കുടുംബത്തിൻ്റെ ആചാരങ്ങൾ കുഞ്ഞ് തുടർന്നുപോകുന്നു.
ഹൃദയശുദ്ധിയുള്ളവർക്ക് എവിടെയും ദൈവസഹായം കിട്ടും.
തൻ കൈകളാൽ ചെയ്യുന്നതേ ധർമ്മം, സഹായവും ദാനം ചെയ്യലും വിളമ്പലും
കാറ്റ് കരിയിലകളെ പറക്കുന്നതുപോലെ ആളുകൾ എന്നും വിമർശിച്ചേക്കാം.
സ്നേഹത്തോടെ നൽകുന്ന ഭക്ഷണം അമൃതാണ്
വിശക്കുന്നവനെ ഊട്ടുന്നത് പ്രതിഫലമല്ല, കരുണയാണ്.
എല്ലാ അതിഥികളേയും അവർ സ്നേഹത്തോടെ സ്വീകരിക്കുന്നു.
ഏത് പ്രാരാബ്ധത്തിലും, ഉള്ളിൽ അനുകമ്പയുണ്ടാവണം.
തന്നിലെ കാരുണ്യം ഒരനുഗ്രഹമാണെന്ന് അവൾക്ക് തോന്നി
ജീവിതം മുഴുവൻ അവൾ ദൈവത്തിലർപ്പിച്ചു.
മറ്റുള്ളവർ അവളുടെ ദൗർബ്ബല്യത്തെ പരിഹസിച്ചു,
എന്നാൽ, അവളാകട്ടെ, അപമാനങ്ങൾ സഹിച്ചും, വിശ്വാസത്തിൽ അടിയുറച്ച്, അദ്ധ്വാനിച്ചു.
അവളുടെ ദുരിതങ്ങൾ മറ്റുള്ളവർക്ക് ചിരിക്കാനുള്ള വകയായി
അവർ അവളെ വിധിക്കുകയും ദുഷിക്കുകയും വിമർശിക്കുകയും ചെയ്തു.
ദുരിതങ്ങളിൽ തളരരുതെന്ന് അവൾ മറ്റുള്ളവരെ ഉപദേശിച്ചു
കഷ്ടകാലങ്ങൾ താത്കാലികങ്ങളാണ്; നല്ല ദിനങ്ങൾ വരാൻ പോകുന്നുവെന്ന്.
ദൗർബ്ബല്യത്തിൽ വിശ്വാസം കൈവിടരുത്
ഇരുണ്ട കാലങ്ങൾ അവസാനിക്കും; പ്രതീക്ഷ തിരിച്ചുവരും.
സമൂഹം ദരിദ്രരെ പരിഹസിക്കുന്നതോർത്ത് അവൾക്ക് വേദനിച്ചു
കാലം കഴിയുന്തോറും പരിഹാസം വർദ്ധിക്കും.
അവരുടെ ധാർമ്മികത അവൾ ചോദ്യം ചെയ്തു
ദൈവനീതിയാണ് ബാക്കിയാവുക, ആളുകളുടെ അഭിപ്രായങ്ങളല്ല.
ദുഷ്ടവചനങ്ങൾ ദുർബ്ബല ഹൃദയങ്ങളെ മുറിപ്പെടുത്തും.
സജ്ജനങ്ങൾ വളരെ വേഗം ഹതാശയരാകും.
സൽക്കർമ്മങ്ങൾക്ക് പണ്ട് എവിടെയും സ്ഥാനമുണ്ടായിരുന്നു
പ്രശംസ അവൾ ആഗ്രഹിച്ചതേയില്ല – അവൾ എന്നും സത്യസന്ധയായിരുന്നു.