സോമേശ്വർ ഏക്നാഥ് സാൽഗർ കുളിച്ച്, തന്റെ കുടിലിന്റെ മുമ്പിലിരുന്ന് തല ചീവുകയായിരുന്നു, നവംബറിലെആ ഇളംവെയിലിൽ. തീരെ ചെറിയഒരു ഇടവേളയാണത്. രാവിലെ 4 മണിക്ക് തുടങ്ങുന്ന ജോലി 12-13 മണിക്കൂർവരെ നീണ്ടുനിൽക്കും.
സോമേശ്വർ ഒരുകരിമ്പുവെട്ട് തൊഴിലാളിയാണ്. കോൽഹാപ്പുരിലെകരിമ്പ് ഫാക്ടറികളിലേക്ക് തൊഴിൽതേടിയെത്തുന്ന നൂറുകണക്കിന് തൊഴിലാളികളേയും കുടുംബങ്ങളേയുംപോലെ. കോൽഹാപ്പുർജില്ലയിലെ പാർഗാംവ് ഭാഡോലെയിലെ ഈ വാരണഷുഗർ ഫാക്ടറിയിൽ കുടുംബത്തോടെആളുകൾ കുടിൽ കെട്ടി താമസിക്കുന്നു. അടുത്ത നാലഞ്ച് മാസംഅവർ കരിമ്പ് വെട്ടി അവിടെജീവിക്കും.
മറാത്ത്വാഡയിലെബീഡ് പോലെയുള്ള വരൾച്ചബാധിതപ്രദേശങ്ങളിൽനിന്ന് വരുന്നവരാണ് അധികവും. ബീഡ് ജില്ലയിലെ മുംഗിയിൽനിന്നാണ് സോമേശ്വർ ഭാവുവും കുടുംബവുംവരുന്നത്. കരിമ്പ് കൃഷിയുടെ സാന്ദ്രത കൂടുതലുള്ള കോൽഹാപ്പുരിലേക്കുള്ള 650 കിലോമീറ്റർ താണ്ടാൻഅവർ മൂന്ന് ദിവസമെടുത്തു.
“എന്റെഭാര്യ പരിമള, മൂന്ന് ആണ്മക്കൾ - പ്രമോദ്, വിനോദ്, ദശരഥ് – എന്നിവർ എന്നോടൊപ്പം ഇവിടെയുണ്ട്” എന്ന് അയാൾ പറയുന്നു. വീട്ടുസാധനങ്ങൾ ഒരു ട്രാക്ടർ ട്രോളിയിൽകയറ്റി, അതിലാണ് അവർ ഇവിടെയെത്തിയത്. കുടിലിനകത്ത്, ഒരു ഗ്യാസ്സിലിണ്ടറും, കൂട്ടിവെച്ച ധാന്യച്ചാക്കുകളുമുണ്ട്.
























