ആർ. നല്ലകണ്ണ് 1926-2026
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജീവിച്ചിരുന്ന അവസാനത്തെ പടനായകനായിരുന്ന ആർ. നല്ലകണ്ണ് ഫെബ്രുവരി 25-ന് നിര്യാതനായി. 101 വയസ്സായിരുന്നു. തമിഴ്നാട്ടിലെ ആ ജനുസ്സിൽപ്പെട്ട അവസാനത്തെയാൾ. ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട് സോൾജേഴ്സ് ഓഫ് ഇന്ത്യൻ ഫ്രീഡം (അവസാനത്തെ നായകന്മാർ: ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ കാലാൾ ഭടന്മാർ) എന്ന എൻ്റെ പുസ്തകത്തിൽ പരാമർശിക്കപ്പെട്ട, കോളോണിയൽ വിരുദ്ധ പോരാളികളുടെ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന തലമുറയിൽപ്പെട്ടയാൾ.
2022-ലെ സ്വാതന്ത്ര്യദിനത്തിൻ്റെയന്ന്, തമിഴ്നാട് സർക്കാർ അദ്ദേഹത്തിന് തഗൈസൽ തമിഴർ പ്രൈസ് നൽകി. സംസ്ഥാനം നൽകുന്ന 10 ലക്ഷം രൂപ വിലവരുന്ന പരമോന്നത പുരസ്കാരം. ആർ.എൻ.കെ എന്നറിയപ്പെടുന്ന സഖാവ് പുരസ്കാരം സ്വീകരിച്ചുവെങ്കിലും ആ തുക സർക്കാരിൻ്റെ ദുരിതാശ്വാസ ഫണ്ടിലേക്കുതന്നെ അദ്ദേഹം തിരികെ നൽകി. സ്വന്തമായി ഒരു 5,000 രൂപയും ചേർത്തുകൊണ്ട്. അതായിരുന്നു ആ മനുഷ്യൻ. സംസ്ഥാനത്തെ കർഷക പ്രസ്ഥാനത്തിൻ്റെ നെടുംതൂണ്. തമിഴ്നാടിനെ സംബന്ധിച്ച്, ഈ മരണം, ഒരു യുഗത്തിൻ്റെ അന്ത്യമാണ്.
വായിക്കാം: മറക്കപ്പെട്ടുപോയ പല സ്വാതന്ത്ര്യങ്ങൾക്കുംവേണ്ടിയുള്ള ആർ. നല്ലകണ്ണിന്റെ പോരാട്ടം













